ആര്യാടന്റെ കാലത്തെ കരാർ റദ്ദാക്കിയത് തിരിച്ചടിയായി; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കും: മന്ത്രി സണ്ണി ജോസഫ്
Kozhikode, 05 സെപ്റ്റംബര് (H.S.) കോഴിക്കോട്: യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ച ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതാണ് സംസ്ഥാനത്ത് നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോ
ആര്യാടന്റെ കാലത്തെ കരാർ റദ്ദാക്കിയത് തിരിച്ചടിയായി; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കും: മന്ത്രി സണ്ണി ജോസഫ്


Kozhikode, 05 സെപ്റ്റംബര് (H.S.)

കോഴിക്കോട്: യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ച ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതാണ് സംസ്ഥാനത്ത് നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പ്രധാന കാരണം ദീർഘവീക്ഷണമില്ലാതെ കരാർ റദ്ദാക്കിയ നടപടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, പ്രതിസന്ധി താത്കാലികം മാത്രമാണെന്നും സെപ്റ്റംബർ 15-ഓടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും മന്ത്രി ഉറപ്പുനൽകി.

കാലവർഷത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തത് ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമത്തിന് സാധ്യതയുണ്ടെന്നും മഴ കുറയുന്ന പശ്ചാത്തലത്തിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്ര ഊർജ്ജ മന്ത്രാലയം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുമായിരുന്ന മുൻ കരാറുകൾ റദ്ദാക്കിയവർ തന്നെയാണ് ഇന്നത്തെ പ്രതിസന്ധിക്ക് യഥാർത്ഥ ഉത്തരവാദികളെന്ന് അദ്ദേഹം തുറന്നടിച്ചു.

ബാങ്കിങ് വ്യവസ്ഥ പ്രകാരം പുറത്തുനിന്ന് വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ടതുണ്ട്. ഇത് ഈ മാസം 15-ഓടെ കൊടുത്തുതീർക്കും. ഇതോടെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാകുമെന്നും വിതരണം സുഗമമാക്കാൻ സാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

സോളാർ മീറ്റർ ക്ഷാമം വേഗത്തിൽ പരിഹരിക്കും

വീടുകളിലും സ്ഥാപനങ്ങളിലും റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിച്ച ഉപഭോക്താക്കൾക്ക് നെറ്റ് മീറ്ററുകൾ ലഭിക്കാത്ത പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ എണ്ണത്തിൽ വളരെ പെട്ടെന്നുണ്ടായ വർധനവാണ് മീറ്ററുകളുടെ ലഭ്യതക്കുറവിന് കാരണമായത്.

കേരളത്തിന് പുറത്തുനിന്നാണ് ഇതിനായുള്ള മീറ്ററുകൾ സംഭരിക്കുന്നത്. ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ട് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടെന്നും ഉടൻതന്നെ ആവശ്യമായ മീറ്ററുകൾ ലഭ്യമാക്കി കണക്ഷൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപഭോഗം ഉയർന്നുനിൽക്കുന്ന ഘട്ടത്തിലും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ലോഡ് ഷെഡ്ഡിംഗോ പവർകട്ടോ ഒഴിവാക്കാനുള്ള എല്ലാ പ്രായോഗിക നടപടികളും വകുപ്പ് സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News