കോവിഡ് കാലത്ത്  ഓസ്‌ട്രേലിയ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഞെട്ടിച്ച് ടെന്നീസ് താരം ജോക്കോവിച്ച്
Kerala, 10 ജനുവരി (H.S.) 2022ല്‍ മെല്‍ബണില്‍ വച്ച് തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ടെന്നിസ് താരം നോവാക് ജോക്കോവിച്ച്. കോവിഡ് കാലത്ത് വിഷമുള്ള ഭക്ഷണം നല്‍കിയായിരുന്നു അപായപ്പെടുത്താന്‍ ശ്രമം നടന്നത്. കൊവിഡ് വാക്‌
novak djokovic australia


Kerala, 10 ജനുവരി (H.S.)

2022ല്‍ മെല്‍ബണില്‍ വച്ച് തന്നെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ടെന്നിസ് താരം നോവാക് ജോക്കോവിച്ച്. കോവിഡ് കാലത്ത് വിഷമുള്ള ഭക്ഷണം നല്‍കിയായിരുന്നു അപായപ്പെടുത്താന്‍ ശ്രമം നടന്നത്. കൊവിഡ് വാക്‌സീന്‍ എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്റെ വീസ മെല്‍ബണ്‍ കോടതി റദ്ദാക്കക്കുകയും കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ നാലു ദിവസം പാര്‍പ്പിക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് കൊല്ലാന്‍ ശ്രമം നടന്നതെന്നാണ് താരത്തിന്റെ ആരോപണം

ജിക്യു മാഗസിനുമായുള്ള അഭിമുഖത്തിലാണ് ജോക്കോവിച്ചിന്റെ വെളിപ്പെടുത്തല്‍. ആ സംഭവത്തിനു ശേഷം സെര്‍ബിയയില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ കൂടിയ അളവില്‍ ലെഡിന്റയും മെര്‍ക്കുറിയുടെയും അംശം കണ്ടെത്തി. ഭക്ഷണത്തിലൂടെയല്ലാതെ തന്റെ ശരീരത്തില്‍ അത്രയും അളവില്‍ മെറ്റല്‍സ് എത്താനുള്ള സാധ്യതയില്ലെന്നും താരം പറയുന്നു. താന്‍ ഇക്കാര്യം വളരെ രഹസ്യമായി വയ്ക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ജനതയോട് തനിക്ക് എതിര്‍പ്പോ വിദ്വേഷമോ ഇല്ലെന്നും അടുത്ത വര്‍ഷം മെല്‍ബണില്‍ തിരിച്ചെത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുകയും ചെയ്‌തെന്നും താരം പറയുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കെയാണ് ഈ വെളിപ്പെടുത്തല്‍. ഇതിനോട് പ്രതികരിക്കാന്‍ ഓസ്‌ട്രേലിയ തയ്യാറായിട്ടില്ല.

---------------

Hindusthan Samachar / Sreejith S


Latest News