ഗാസ വെടിനിർത്തൽ: ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്ത് മോദി, ട്രംപിന്റെ 'അചഞ്ചലമായ സമാധാന ശ്രമങ്ങൾക്ക് പ്രശംസ
Newdelhi, 13 ഒക്റ്റോബര്‍ (H.S.) ന്യൂഡൽഹി: ഗാസയിലെ ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. “രണ്ട് വർഷത്തിലേറെ തടവിലായിരുന്ന എല്ലാ ബന്ദികളുടെയും മോചനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡ
ഗാസ വെടിനിർത്തൽ: ബന്ദികളെ മോചിപ്പിച്ചതിനെ  സ്വാഗതം ചെയ്ത് മോദി, ട്രംപിന്റെ 'അചഞ്ചലമായ സമാധാന ശ്രമങ്ങൾക്ക് പ്രശംസ


Newdelhi, 13 ഒക്റ്റോബര്‍ (H.S.)

ന്യൂഡൽഹി: ഗാസയിലെ ബന്ദികളുടെ മോചനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

“രണ്ട് വർഷത്തിലേറെ തടവിലായിരുന്ന എല്ലാ ബന്ദികളുടെയും മോചനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ ദൃഢനിശ്ചയത്തിനും ഉള്ള ആദരസൂചകമായി അവരുടെ സ്വാതന്ത്ര്യം നിലകൊള്ളുന്നു. മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു,” അദ്ദേഹം എക്‌സിൽ എഴുതി.

യുദ്ധക്കളത്തിൽ ഇസ്രയേലിന് ഇനി ഒന്നും നേടാനില്ലെന്നും മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കാൻ പ്രവർത്തിക്കണമെന്നും തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിനോട് പറഞ്ഞു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് ഗാസ പുനർനിർമ്മിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഭീകരതയുടെയും അക്രമത്തിന്റെയും പാതയിൽ നിന്ന് എന്നെന്നേക്കുമായി പിന്മാറാൻ പലസ്തീനികളെ ട്രംപ് പ്രേരിപ്പിക്കുകയും ചെയ്തു.

2023 ഒക്ടോബർ 7 ന് ഹമാസ് നേതൃത്വത്തിലുള്ള തീവ്രവാദികളുടെ ആക്രമണത്തോടെയാണ് ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചത്. ഇത് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു കരാറിന്റെ ഭാഗമായിട്ടാണ് തിങ്കളാഴ്ച ഇരുപത് ബന്ദികളെ ഹമാസ് വിട്ടയച്ചത്.

---------------

Hindusthan Samachar / Roshith K


Latest News