Enter your Email Address to subscribe to our newsletters

Kollam, 21 ഡിസംബര്‍ (H.S.)
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഹോള്‍സെയില്‍ കച്ചവടക്കാരായ അച്ഛനും മകനും എക്‌സൈസ് പിടിയില്‍. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തിവന്നിരുന്ന ആളുകളാണ് ഇരുവരും.
ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്ന എക്‌സൈസ് പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സംഭവത്തില്‍ തിരുവനന്തപുരം അവനവഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി മുഹമ്മദ് നൗഷീറിനേയും മകൻ ഉനൈസിനെയുമാണ് എക്സൈസ് പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന 100 കിലോയോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ആറ്റിങ്ങല്‍ എക്സൈസ് സർക്കിള്‍ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രചനയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
കൊല്ലത്തെ വിവിധ സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ വിദ്യാർഥികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം പള്ളിമുക്ക് സ്വദേശികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രിവന്റീവ് ഓഫീസർ ഷിബു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദേവിപ്രസാദ്, ഷജീർ, സജിത്ത്, സിവില്‍ എക്സൈസ് ഓഫീസർ മുഹമ്മദ് ഷെരീഫ് സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ആദർശ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
മറ്റൊരു സംഭവത്തില്‍ വടക്കാഞ്ചേരിയില്‍ നിന്നും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. വടക്കാഞ്ചേരി എക്സൈസ് റേഞ്ച് സംഘം അകമല കണ്ണംമ്ബാറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ആണ് ചാരായം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട കണ്ണംമ്ബാറ സ്വദേശി ജയപ്രകാശൻ (53 വയസ്) എന്നയാളെ ഉദ്യോഗസ്ഥർ പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജീൻ സൈമണ്‍, എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഗിരീഷ്.കെ.വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ മോഹൻദാസ്.കെ.എൻ, ബിനു.എം.കെ, പ്രശാന്ത്.വി, ഷാജി.കെ.വി, സിവില്‍ എക്സൈസ് ഓഫീസർ ഇ.പി.സനീഷ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR