പാകിസ്ഥാന് തീരാതലവേദനയായി ബലൂച് ലിബറേഷൻ ആർമി; 51 സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു, ഇന്ത്യക്ക് പിന്തുണയും
Kerala, 12 മെയ് (H.S.) ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വൻതിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിമോചന പോരാട്ടം. ഇപ്പോഴിതാ പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയ
balooch


Kerala, 12 മെയ് (H.S.)

ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വൻതിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിമോചന പോരാട്ടം. ഇപ്പോഴിതാ പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). പാകിസ്ഥാൻ സൈന്യത്തിനെതിരായ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ബിഎൽഎ ഏറ്റെടുത്തു.

ദക്ഷിണേഷ്യയിൽ ഒരു പുതിയ ക്രമം അനിവാര്യമായിരിക്കുന്നുവെന്ന് കാട്ടി ബിഎൽഎ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഒരു പ്രാദേശിക മാറ്റത്തെക്കുറിച്ചും ബിഎൽഎ മുന്നറിയിപ്പ് നൽകി. വിദേശ പ്രോക്‌സി എന്ന ആരോപണങ്ങൾ തള്ളിയ ബിഎൽഎ, തങ്ങൾ പ്രദേശത്തെ നിർണായകമായ പാർട്ടി എന്നാണ് സ്വയം വിശേഷിപ്പിച്ചത്. പാകിസ്ഥാൻ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും ലക്ഷ്യംവച്ച് ബലൂചിസ്ഥാനിലെ 51 കേന്ദ്രങ്ങളിൽ 71 ആക്രമണങ്ങൾ നടത്തിയതായും ബിഎൽഎ അവകാശപ്പെട്ടു.'ഏതെങ്കിലും ഒരു ശക്തിയുടെയോ രാജ്യത്തിന്റെയോ പ്രോക്‌സിയായി പ്രവർത്തിക്കുന്നവരാണ് ബലൂച് ദേശീയ പ്രതിരോധ സംവിധാനം എന്നുപറയുന്നതിനെ ശക്തമായി എതിർക്കുന്നു. ബിഎൽഎ കാലാളോ നിശബ്ദ നിരീക്ഷകനോ അല്ല. ഈ പ്രദേശത്തിന്റെ ഭാവിയിൽ നമുക്ക് അവകാശപ്പെട്ട സ്ഥാനമുണ്ട്. നമ്മുടെ കടമയെക്കുറിച്ചും വ്യക്തമായ അവബോധമുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള സമാധാന, വെടിനിർത്തൽ ചർച്ചകളെല്ലാം വഞ്ചനാപരമായതും യുദ്ധതന്ത്രവുമാണ്. കൈകളിൽ രക്തം പുരണ്ട നാടാണിത്. ലോകത്തിൽ നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന്, രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ ലഭിക്കുകയാണെങ്കിൽ ബലൂച് രാഷ്ട്രത്തിന് ഈ തീവ്രവാദ രാഷ്ട്രത്തെ ഇല്ലാതാക്കാൻ കഴിയും. ശത്രുക്കളെ നശിപ്പിക്കുന്നത് മാത്രമായിരുന്നില്ല പാക് സൈന്യത്തിനെതിരായി നടത്തിയ ആക്രമണങ്ങളുടെ ലക്ഷ്യം, മറിച്ച് സൈനിക ഏകോപനം, കര നിയന്ത്രണം, പ്രതിരോധ ശേഷി എന്നിവ പരീക്ഷിക്കുക കൂടിയാണ്'- ബിഎൽഎ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News