രക്തവും നദിയും ഒരുമിച്ച് ഒഴുകില്ല, ഇന്ത്യന്‍ പ്രഹരത്തില്‍ പാകിസ്ഥാന്‍ നടുങ്ങി; രാജ്യത്തോട് പ്രധാനമന്ത്രി മോദി
Kerala, 12 മെയ് (H.S.) ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന് മുന്നില്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈന്യത്തിനും അര്‍ധ സൈനികര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും ഓരോ ഇന്ത്യക്കാരുടെയും പേരില്‍ അഭിവാദ്യമാര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി
pm modi


Kerala, 12 മെയ് (H.S.)

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തിന് മുന്നില്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈന്യത്തിനും അര്‍ധ സൈനികര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും ഓരോ ഇന്ത്യക്കാരുടെയും പേരില്‍ അഭിവാദ്യമാര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞുപോയ ദിവസങ്ങളില്‍ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മള്‍ സാക്ഷികളായി. നമ്മുടെ വീര സൈനികര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം നേടുന്നതിനായി അക്ഷീണ പ്രയത്‌നമാണ് നടത്തിയത്. അവരുടെ വീരത്തെയും സാഹസത്തെയും കരുത്തിനെയും നമ്മുടെ രാജ്യത്തെ ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മകള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ അവധി ആഘോഷിക്കാനെത്തിയ നിര്‍ദോഷികളായ പാവങ്ങളെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍, കുട്ടികള്‍ക്കു മുന്നില്‍വച്ച് കൊലപ്പെടുത്തിയത് ഭീകരതയുടെ ഏറ്റവും വിരൂപമായ മുഖമായിരുന്നു. ഈ നാടിന്റെ സല്‍പ്പേര് തകര്‍ക്കാനുള്ള ശ്രമവും അവര്‍ നടത്തി. വ്യക്തിപരമായി എനിക്കുണ്ടായ ദുഃഖം വളരെ വലുതായിരുന്നു. ഈ സംഭവത്തിനുശേഷം രാജ്യം മുഴുവന്‍ ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. ഭീകരരെ മണ്ണോടുമണ്ണാക്കാന്‍ സൈന്യത്തിന് സകല സ്വാതന്ത്ര്യവും നല്‍കി. ഞങ്ങളുടെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന്റെ പ്രത്യാഘാതമെന്താണെന്ന് ഇന്ന് ഓരോ ഭീകരനും ഭീകരസംഘടനകളും മനസ്സിലാക്കിയിരിക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു പേരല്ല, ഈ രാജ്യത്തിന്റെ കോടിക്കണക്കിന് ജനങ്ങളുടെ വികാരമാണ് അതില്‍ പ്രതിഫലിക്കുന്നത്. നീതി നടപ്പാക്കുമെന്ന അഖണ്ഡ പ്രതിജ്ഞ കൂടിയാണത്. മേയ് ആറിന് രാത്രിയും മേയ് ഏഴിന് പുലര്‍ച്ചെയും ഈ പ്രതിജ്ഞയുടെ പരിണാമം എന്താണെന്ന് ലോകം മനസ്സിലാക്കി. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ഭീകരക്യാംപുകളില്‍ അവരുടെ പരിശീലന കേന്ദ്രങ്ങളില്‍ കനത്ത പ്രഹരം നടത്തി. ഇല്ലാതാക്കിയത് അവിടുത്തെ ഭീകരരുടെ കെട്ടിടങ്ങളെ മാത്രമല്ല, അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും കൂടിയായിരുന്നു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News