ജനനായകന്‍ ടീം നിയമപോരാട്ടം അവസാനിപ്പിക്കുന്നു; സിബിഎഫ്സി തീരുമാനിക്കട്ടേയെന്ന് അണിയറപ്രവര്‍ത്തകര്‍
Chennai, 10 ഫെബ്രുവരി (H.S.) നടനും ടിവികെ അധ്യക്ഷനുമായ വിജയുടെ അവസാന ചിത്രം എന്ന വിശേഷിപ്പിച്ച ''ജന നായകന്‍'' എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ റിലീസിനായുള്ള നിയമപോരാട്ടം അവസാനിപ്പിക്കുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ സമര
Jananayagan


Chennai, 10 ഫെബ്രുവരി (H.S.)

നടനും ടിവികെ അധ്യക്ഷനുമായ വിജയുടെ അവസാന ചിത്രം എന്ന വിശേഷിപ്പിച്ച 'ജന നായകന്‍' എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ റിലീസിനായുള്ള നിയമപോരാട്ടം അവസാനിപ്പിക്കുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു.

വിജയുടെ ജന നായകന്‍ എന്ന ചിത്രം ജനുവരി 9 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സിബിഎഫ്സി സര്‍ട്ടിഫിക്കേഷന്‍ വൈകിയതിനാല്‍, ഡിസംബര്‍ 24 ലെ അറിയിപ്പ് പ്രകാരം സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിക്കണമെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ജനുവരി 7 ന് ജസ്റ്റിസ് പി ടി ആശ അടിയന്തര ഹര്‍ജി പരിഗണിക്കുകയും വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിധി ജനുവരി 9 ലേക്ക് മാറ്റുകയും ചെയ്തു.

പരിശോധനാ സമിതിയിലെ ഒരു അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് റഫര്‍ ചെയ്യാന്‍ കഴിയില്ലെന്ന നിരീക്ഷിച്ചതിന്റെ ഫലമായി യുഎ സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ഉത്തരവ് ലഭിച്ചു. തുടര്‍ന്ന് സിബിഎഫ്സി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു. സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേയ്ക്കെതിരെ ഉത്തരവ് നേടാനുള്ള നിര്‍മ്മാതാവിന്റെ ശ്രമവും വിഫലമായി.

ജനുവരി 27നാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. റിട്ട് ഹര്‍ജി പുതിയ വാദം കേള്‍ക്കുന്നതിനായി സിംഗിള്‍ ജഡ്ജിക്ക് വിടുകയും സിബിഎഫ്സിക്ക് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടം അവസാനിപ്പിക്കാന്‍ കെവിഎന്‍ പ്രൊഡക്ഷന്‍സ് അപേക്ഷ സമര്‍പ്പിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News