കമ്പനിയുടെ മൂലധന വിനിയോഗ തന്ത്രങ്ങള് വെളിപ്പെടുത്തി കരണ് അദാനി
Mumbai, 22 ഫെബ്രുവരി (H.S.) വേഗത്തിലുള്ള വിപുലീകരണങ്ങള്ക്കിടയില്, ദേശീയ അടിസ്ഥാന സൗകര്യങ്ങള്, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകള്, ആന്തരിക ഭരണസംവിധാനങ്ങള് എന്നിവയില് അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വ്യക്തമാക്കി കരണ് അദാനി.
Karan Adhani


Mumbai, 22 ഫെബ്രുവരി (H.S.)

വേഗത്തിലുള്ള വിപുലീകരണങ്ങള്ക്കിടയില്, ദേശീയ അടിസ്ഥാന സൗകര്യങ്ങള്, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകള്, ആന്തരിക ഭരണസംവിധാനങ്ങള് എന്നിവയില് അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വ്യക്തമാക്കി കരണ് അദാനി.

ന്യൂഡല്ഹിയില് നടന്ന ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ ഒരു സംവാദത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യല് എക്കണോമിക് സോണ് മാനേജിംഗ് ഡയറക്ടറും അദാനി സിമെന്റിന്റെ ഡയറക്ടറുമായ കരണ് അദാനി, തങ്ങളുടെ മൂലധന വിനിയോഗ തന്ത്രവും ദീർഘകാല മുൻഗണനകളും പ്രസംഗത്തില് വിശദമാക്കി. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങള്, ലോജിസ്റ്റിക്സ്, പ്രധാന അസംസ്കൃത വസ്തുക്കള് എന്നിവയിലേക്ക് ഗ്രൂപ്പ് ശ്രദ്ധ മാറ്റുകയാണ്. ഭരണ സംവിധാനങ്ങളില് സമൂലമായ മാറ്റങ്ങള്, 2035ഓടെ 100 ബില്യണ് ഡോളർ നിക്ഷേപം, നിർമ്മിത ബുദ്ധി, ഡീകാർബണൈസേഷൻ, ആന്തരിക നേതൃത്വ വികസനം എന്നിവക്കും ഊന്നല് നല്കുന്നു.

ഇന്ത്യയുടെ വികസനത്തിന് അത്യന്താപേക്ഷിതമായ ഊർജ്ജം, ലോജിസ്റ്റിക്സ്, പ്രധാന അസംസ്കൃത വസ്തുക്കള് എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് തങ്ങളുടെ നിക്ഷേപങ്ങള് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരണ് അദാനി വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തില് ഊർജ്ജ അടിസ്ഥാന സൗകര്യ വികസനം പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരും. ഇതില് നഗരങ്ങളിലെ ഗ്യാസ് വിതരണം, വൈദ്യുതി പ്രസരണ ശൃംഖലകള്, ഡാറ്റാ സെന്ററുകള് പോലുള്ള പുതിയ ഡിജിറ്റല് ആസ്തികള് എന്നിവ ഉള്പ്പെടുന്നു.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത മകൻ കൂടിയായ കരണ് അദാനി, പ്രതിരോധ മേഖലയിലെ തദ്ദേശവല്ക്കരണം ഒരു തന്ത്രപരമായ ദേശീയ മുൻഗണനയാണെന്ന് ഊന്നിപ്പറഞ്ഞു. പരിപാലനം, അറ്റകുറ്റപ്പണികള്, നവീകരണം എന്നിവയ്ക്കുള്ള കഴിവുകള് അദ്ദേഹം എടുത്തുപറഞ്ഞു. ആഭ്യന്തര നിർമ്മാണത്തെ ആഗോള വിതരണ ശൃംഖലകളുമായി ബന്ധിപ്പിച്ച് ഒരു സമഗ്ര വ്യോമയാന-പ്രതിരോധ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ബ്രസീലിയൻ എയ്റോസ്പേസ് കമ്പനിയായ എംബ്രയറുമായി അടുത്തിടെ ഉണ്ടാക്കിയ പങ്കാളിത്തവും അദ്ദേഹം വെളിപ്പെടുത്തി.

ഗ്രൂപ്പിന്റെ അതിവേഗ വളർച്ച അധിക മാനേജ്മെന്റ് തലങ്ങളെ സൃഷ്ടിക്കുകയും തീരുമാനമെടുക്കല് പ്രക്രിയകളെ മന്ദഗതിയിലാക്കുകയും ചെയ്തുവെന്ന് അദ്ദേഹം സമ്മതിച്ചു. വേഗത വീണ്ടെടുക്കുന്നതിനും, വികസനം ത്വരിതപ്പെടുത്തുന്നതിനും, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും സംഘടനാപരമായ ഘടനകള് ലളിതമാക്കുന്നത് ഇപ്പോള് ഒരു പ്രധാന മുൻഗണനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മിത ബുദ്ധിയും ഡിജിറ്റല് സാങ്കേതികവിദ്യകളും വേഗത്തില് സ്വീകരിക്കുന്നതിന്, നിലവില് 38 വയസുള്ള ശരാശരി ജീവനക്കാരുടെ പ്രായം കുറയ്ക്കാൻ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. 2035 ഓടെ പുനരുപയോഗ ഊർജ്ജത്തില് പ്രവർത്തിക്കുന്ന അടിസ്ഥാന സൗകര്യങ്ങള് കെട്ടിപ്പടുക്കുന്നതിനും ഡിജിറ്റല് കഴിവുകള് ശക്തിപ്പെടുത്തുന്നതിനുമായി ഈ ആഴ്ച പ്രഖ്യാപിച്ച 100 ബില്യണ് ഡോളറിന്റെ നിക്ഷേപ പദ്ധതിക്ക് ഈ നീക്കം കരുത്തേകുന്നു.

തൊഴില് ശക്തിയിലെ വൈവിധ്യവല്ക്കരണത്തില് ഗണ്യമായ പുരോഗതി ഗ്രൂപ്പ് കൈവരിച്ചതായി കരണ് അദാനി ചൂണ്ടിക്കാട്ടി. നേരത്തെ 2 ശതമാനം മാത്രമായിരുന്ന സ്ത്രീ പങ്കാളിത്തം ഇപ്പോള് 15 ശതമാനമായി വർധിച്ചു എന്നും അദ്ദേഹം പറഞ്ഞു. നേതൃത്വപരമായ സ്ഥാനങ്ങളില് ഏകദേശം 80 ശതമാനവും ആന്തരികമായിത്തന്നെയാണ് നികത്തുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ജീവനക്കാരെ തുറമുഖങ്ങള്, വിമാനത്താവളങ്ങള്, സിമന്റ്, ഖനനം തുടങ്ങിയ വിവിധ ബിസിനസ്സ് മേഖലകളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നിയന്ത്രണ ഏജൻസികളുടെ പരിശോധനകളും മാധ്യമശ്രദ്ധയും വർധിച്ച സാഹചര്യത്തില്, ഭരണവും വിശ്വാസ്യതയും സംബന്ധിച്ച ചോദ്യങ്ങള്ക്കും കരണ് അദാനി മറുപടി നല്കി. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിലെ അടിസ്ഥാനപരമായ കരുത്തും സുതാര്യമായ ആശയവിനിമയവുമാണ് പ്രതിരോധശേഷിക്ക് ആധാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥാപനവല്ക്കരണവും വിപുലമായ പങ്കാളിത്തങ്ങളും ഭരണ ചട്ടക്കൂടുകള് ശക്തിപ്പെടുത്താനും കേന്ദ്രീകരണ അപകടസാധ്യതകള് കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ആഗോള വിപണികളില് ഫലപ്രദമായ ആശയവിനിമയത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

'ഞങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതല് വ്യക്തമായി ആശയവിനിമയം നടത്തേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു.

നിക്ഷേപകരുടെ വിശ്വാസം നിലനിർത്തുന്നതില് ആഖ്യാന നിർമ്മാണത്തിന്റെ വർദ്ധിച്ചുവരുന്ന പങ്ക് എടുത്തു കാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. സുസ്ഥിരതയെക്കുറിച്ച് സംസാരിക്കവേ, പാരിസ്ഥിതിക ഉത്തരവാദിത്തവും ലാഭകരമായ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് കരണ് അദാനി പറഞ്ഞു.

ഗ്രൂപ്പിന്റെ കീഴിലുള്ള തുറമുഖ പ്രവർത്തനങ്ങളില്, ഈ വർഷം ഡീസല് ട്രക്കുകള്ക്ക് പകരം ഹരിത ഇന്ധന ബദലുകള് ഉപയോഗിക്കാൻ തുടങ്ങുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഡീകാർബണൈസേഷൻ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികള് സ്വീകരിക്കുന്നത്.

ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണല് സർക്യൂട്ട് ഏറ്റെടുത്തതിന് ശേഷം ഇന്ത്യയില് ഫോർമുല വണ് റേസിംഗ് പുനരുജ്ജീവിപ്പിക്കാനുള്ള താല്പ്പര്യം അദ്ദേഹം വീണ്ടും പ്രകടിപ്പിച്ചു. ഇത് ആഗോള നിലവാരം പുലർത്താനും ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ശേഷികള് ലോകത്തിനു മുന്നില് പ്രദർശിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട്, കരണ് അദാനി മുന്ദ്ര തുറമുഖത്ത് യാതൊരു പ്രത്യേക പരിഗണനകളുമില്ലാതെ നേരിട്ട് ജോലി ചെയ്തതിനെക്കുറിച്ച് സംസാരിച്ചു. ആ അനുഭവങ്ങളാണ് തന്റെ പ്രവർത്തന രീതികളെയും നേതൃത്വപരമായ കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഹീറോ എന്റർപ്രൈസിന്റെ ചെയർമാനും എഐഎംഎ മുൻ പ്രസിഡന്റുമായ സുനില് കാന്ത് മുൻജാലാണ് ഈ സംവാദം നിയന്ത്രിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News