ഛത്തീസ്ഗഡില് 108 മാവോയിസ്റ്റുകള് കീഴടങ്ങി; 3.6 കോടി രൂപ പിടിച്ചെടുത്തു
Chathisgrah, 11 മാര്‍ച്ച് (H.S.) ഛത്തീസ്ഗഡിലെ ബസ്തറില്‍ 108 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഇതില്‍ 44 പേര്‍ സ്ത്രീകളും ഉള്‍പ്പെടും. നൂറിലധികം ആയുധങ്ങള്‍ ഉപേക്ഷിച്ചാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. ഇതില്‍ ആറ് ഡിവിസിഎം ലെവല്‍ നക്സലൈറ്റുകള്‍, മൂന്ന് കമ്പ
force


Chathisgrah, 11 മാര്‍ച്ച് (H.S.)

ഛത്തീസ്ഗഡിലെ ബസ്തറില്‍ 108 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഇതില്‍ 44 പേര്‍ സ്ത്രീകളും ഉള്‍പ്പെടും. നൂറിലധികം ആയുധങ്ങള്‍ ഉപേക്ഷിച്ചാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. ഇതില്‍ ആറ് ഡിവിസിഎം ലെവല്‍ നക്സലൈറ്റുകള്‍, മൂന്ന് കമ്പനി പ്ലാറ്റൂണ്‍ അംഗങ്ങള്‍, 18 പിപിസിഎം അംഗങ്ങള്‍, 23 ഏരിയ കമ്മിറ്റി അംഗങ്ങള്‍, 56 പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.

'ആറ് എകെ- 47 തോക്കുകള്‍, ഒരു എകെ-47 പിഎആര്‍ജി, 11 ഇന്‍സാസ് റൈഫിളുകള്‍, ഒരു കാര്‍ബൈന്‍, അഞ്ച് എസ്എല്‍ആര്‍ റൈഫിളുകള്‍, ഒരു ബിജിഎല്‍ എന്നിവയുള്‍പ്പെടെ 101 ആയുധങ്ങള്‍ വച്ചാണ് കീഴടങ്ങല്‍ നടത്തിയത്.

ബസ്തര്‍ ഡിവിഷനില്‍ നക്സലൈറ്റുകളുടെ 30 ഏരിയ കമ്മിറ്റികള്‍ ഉള്‍പ്പെടുന്നുവെന്നും അതില്‍ 26 എണ്ണം പിരിച്ചുവിട്ടവയാണ്. നാലെണ്ണം കൂടി പിരിച്ചുവിടാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് 31 ഓടെ ഛത്തീസ്ഗഡിനെ നക്സലിസത്തില്‍ നിന്ന് മുക്തമാക്കും' - ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ പറഞ്ഞു. ബിജാപൂരിലെ ഇന്ദ്രാവതി നദിക്ക് സമീപം നക്സലൈറ്റുകള്‍ കുഴിച്ചിട്ട 3.6 കോടി രൂപയും 1.64 കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വര്‍ണവും കണ്ടെടുത്തെന്ന് അദ്ദേഹം അറിയിച്ചു.

'നക്സലിസം ഇല്ലാതാക്കുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല. 2027 ഓടെ ബസ്തറില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ പദ്ധതിയിടുന്നു. മാര്‍ച്ച് 31 ഓടെ നക്സലിസം പൂര്‍ണമായി ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. 2027 മാര്‍ച്ച് 31 ഓടെ കേന്ദ്ര സേനയെ പിന്‍വലിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു അവലോകന യോഗത്തില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇനിയും ഒരു വര്‍ഷം ബാക്കിയുണ്ട്. അതിനുശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും' വിജയ് ശര്‍മ്മ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News