തമിഴ്നാട്ടില് വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാര്; '
Chennai , 14 ഏപ്രില് (H.S.) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് നടൻ വിജയ് നേതൃത്വം നല്കുന്ന പുതു രാഷ്ട്രീയ കക്ഷിയായ ടിവികെയുടെ സ്വാധീനം തള്ളിക്കളഞ്ഞ് നടനും ബിജെപി നേതാവുമായ ശരത് കുമാർ. തിരഞ്ഞെടുപ്പില് വിജയ്ക്കോ പാർട്ടിക്കോ കാര്യമായ സ്വാധീനം ചെലുത്ത
Assembly election


Chennai , 14 ഏപ്രില് (H.S.)

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് നടൻ വിജയ് നേതൃത്വം നല്കുന്ന പുതു രാഷ്ട്രീയ കക്ഷിയായ ടിവികെയുടെ സ്വാധീനം തള്ളിക്കളഞ്ഞ് നടനും ബിജെപി നേതാവുമായ ശരത് കുമാർ.

തിരഞ്ഞെടുപ്പില് വിജയ്ക്കോ പാർട്ടിക്കോ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് ശരത്കുമാർ പറഞ്ഞു. പ്രധാന പോരാട്ടം എൻഡിഎയും ഡിഎംകെ മുന്നണിയും തമ്മിലാകുമെന്നാണ് ശരത് കുമാർ നടത്തുന്ന വിലയിരുത്തല്.

വിജയ് ഇരുമുന്നണികളില് നിന്നും വോട്ടുകള് നേടിയേക്കാമെന്നും അതൊന്നും പക്ഷേ വിജയത്തിലേക്ക് എത്തില്ലെന്നുമാണ് ശരത് കുമാറിന്റെ പക്ഷം. മാത്രമല്ല ബിജെപി നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സംസ്ഥാനത്ത് നിന്നുള്ള പ്രബല വ്യക്തിത്വമായ ശരത് കുമാർ പാർട്ടി നേതൃത്വവുമായി ഭിന്നതയില് ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകള് പുറത്തുവന്നിരുന്നു. അതാണ് ഇപ്പോള് അദ്ദേഹം തള്ളിക്കളഞ്ഞത്.

അതേസമയം, തിരഞ്ഞെടുപ്പിനെ എൻഡിഎ വലിയ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. ചുരുങ്ങിയ ദിവസങ്ങള്ക്കുള്ളില് പരമാവധി മണ്ഡലങ്ങളില് പ്രചാരണം നടത്താൻ തങ്ങള് ശ്രമിക്കുകയാണെന്ന് ശരത്കുമാർ പറയുന്നു. സിനിമയില് സഹതാരം കൂടിയായിരുന്ന വിജയ്ക്ക് കാര്യമായ നേട്ടങ്ങള് ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് ശരത് കുമാർ പറയുന്നത്. എന്നാല് ടിവികെ അണികളാവട്ടെ മറിച്ചാണ് അവകാശപ്പെടുന്നത്.

സർവേകളും അത് ശരിവയ്ക്കുന്നു?

ഡിഎംകെയ്ക്കോ എഐഎഡിഎംകെയ്ക്കോ വ്യക്തമായ മുൻതൂക്കം നല്കുന്ന ചില സർവേകള്, ടിവികെയുടെ വോട്ട് വിഹിതം ഏകദേശം 10 മുതല് 20 ശതമാനം വരെയായിരിക്കും എന്നാണ് പ്രവചിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് രീതികളെ ആശ്രയിച്ച് ഏതാനും സീറ്റുകള് മുതല് ഏതാനും ഡസൻ വരെയാകാം.

പാരവീല് നടത്തിയ ഒരു വലിയ ബൂത്ത് തല സർവേ പ്രകാരം ഡിഎംകെയ്ക്ക് ഏകദേശം 41.5 ശതമാനം വോട്ടും, എഐഎഡിഎംകെയ്ക്ക് 36.2 ശതമാനം വോട്ടും, തമിഴക വെട്രി കഴകത്തിന് 13.6 ശതമാനം വോട്ടും ലഭിക്കാൻ സാധ്യതയുണ്ട്. മറ്റു ചില ഏജൻസികള് ടിവികെയുടെ വോട്ട് വിഹിതം 20 ശതമാനം വരെ എത്താമെന്നും സൂചിപ്പിക്കുന്നു, എന്നാല് ഈ കണ്ടെത്തലുകള് ഏജൻസികള്ക്കും സമയപരിധിക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു.

തമിഴ്നാട്ടില് 1970-കള് മുതല് ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിക്കുന്ന ദ്വയാധിപത്യ മത്സരങ്ങളാണ് കണ്ടിട്ടുള്ളത്. നിലവില്, ഈ രണ്ട് പ്രബല ശക്തികള്ക്കുമുള്ള ഒരു പകരക്കാരായി വോട്ടർമാർ ടിവികെയെ കാണുന്നില്ല. എങ്കിലും, പ്രത്യേകിച്ചും നഗരപ്രദേശങ്ങളിലും യുവ വോട്ടർമാർക്കിടയിലും വിജയസാധ്യതകളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു എക്സ് ഫാക്ടറായാണ് ടിവികെയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അതിനർത്ഥം മുഖ്യമന്ത്രി സ്ഥാനം എന്ന വിജയ്യുടെ സ്വപ്നം ഇനിയും ഒരുപാട് അകലെയാണ് എന്നതാണ്. വിജയ്യുടെ ജനപിന്തുണ യുവ വോട്ടർമാർക്കും സ്ത്രീകള്ക്കുമിടയില് ശക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ റാലികളില് വലിയ ജനക്കൂട്ടം തടിച്ചുകൂടാറുമുണ്ട്, എന്നാല് അതൊക്കെയും വോട്ടായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News