തമിഴ്നാട് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംഎൽഎ എസ് സേതുപതിക്ക് നിയമസഭയിൽ പങ്കെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി.
Newdelhi , 13 മെയ് (H.S.) തമിഴ്നാട് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംഎൽഎ എസ് സേതുപതിക്ക് നിയമസഭയിൽ പങ്കെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി. സത്യപ്രതിജ്ഞയും നിയമസഭാ പങ്കാളിത്തവും തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോ
Supreme Court


Newdelhi , 13 മെയ് (H.S.)

തമിഴ്നാട് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംഎൽഎ എസ് സേതുപതിക്ക് നിയമസഭയിൽ പങ്കെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി. സത്യപ്രതിജ്ഞയും നിയമസഭാ പങ്കാളിത്തവും തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ, സഭയിലെ നിർണായക വോട്ടെടുപ്പുകളിൽ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് നിയന്ത്രണമുണ്ട്.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സേതുപതിയുടെ വിജയത്തെ ചോദ്യം ചെയ്ത് ഡിഎംകെ സ്ഥാനാർഥി കെ ആർ പെരിയകറുപ്പൻ സമർപ്പിച്ച ഹർജി കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് പിശകാണെന്ന സേതുപതിയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയുടെ വാദം ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. തുടർന്നാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.

ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ശ്രീനിവാസ സേതുപതി ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പെരിയകറുപ്പനെ പരാജയപ്പെടുത്തിയത്. 83,375 വോട്ട് ശ്രീനിവാസ നേടിയപ്പോൾ 83,374 വോട്ടാണ് പെരിയകറുപ്പന് ലഭിച്ചത്.

തിരുപ്പത്തൂർ നിയമസഭാ മണ്ഡലം നമ്പർ 185 ലേക്കുള്ള പോസ്റ്റൽ ബാലറ്റ് വെല്ലൂരിനടുത്തുള്ള തിരുപ്പത്തൂർ മണ്ഡലം നമ്പർ 50 ലേക്ക് തെറ്റായി അയച്ചതായി ആരോപിച്ചാണ് പെരിയകറുപ്പൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. വോട്ട് ശരിയായ മണ്ഡലത്തിലേക്ക് ചേർക്കണമെന്ന് പെരിയകറുപ്പൻ കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കാത്തതിനെത്തുടർന്ന് പെരിയകറുപ്പൻ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വോട്ടെണ്ണൽ പ്രക്രിയയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് പെരിയകറുപ്പൻ ഹൈക്കോടതിയെ സമീപിച്ചു. പോസ്റ്റൽ ബാലറ്റ് വീണ്ടെടുക്കാനും വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും പ്രശ്നം പരിഹരിക്കുന്നതുവരെ വിജയിച്ച സ്ഥാനാർഥി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് വിലക്കാനും ഹർജിയിൽ ആവശ്യപ്പെട്ടു.

തിരുപ്പത്തൂർ നിയോജകമണ്ഡലത്തിലെ ആകെ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം, എണ്ണിയ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം, മറ്റൊരു മണ്ഡലത്തിലേക്ക് അയച്ചതായി പറയപ്പെടുന്ന ബാലറ്റുകളുടെ എണ്ണം, പോസ്റ്റൽ ബാലറ്റിലും വോട്ടെണ്ണൽ പ്രക്രിയയിലും റെക്കോർഡ് ചെയ്ത എല്ലാ വീഡിയോ ദൃശ്യങ്ങളും സംരക്ഷിക്കാന് കോടതി കമ്മിഷനോട് നിർദേശിച്ചു. തിരുപ്പത്തൂർ നിയോജകമണ്ഡലം നമ്പർ 185-ലേക്ക് ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും പോസ്റ്റൽ ബാലറ്റുകൾ തിരുപ്പത്തൂർ നിയോജകമണ്ഡലം നമ്പർ 50-ൽ കണ്ടെത്തിയാൽ, അവ തുറക്കാതെ സൂക്ഷിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News