24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18-ന് നടക്കും; വിജ്ഞാപനം പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
New delhi, 22 മെയ് (H.S.) ന്യൂഡല്‍ഹി : ഒഴിവുവരുന്ന 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 18-ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച അറിയിച്ചു. ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെയുള്ള വിവിധ തീയതികളില്‍ നിലവിലെ അംഗങ്ങള്‍ വി
37 RAJYA SABHA SEATS ELECTION


New delhi, 22 മെയ് (H.S.)

ന്യൂഡല്‍ഹി : ഒഴിവുവരുന്ന 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 18-ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച അറിയിച്ചു. ജൂണ്‍ 21 മുതല്‍ ജൂലൈ 19 വരെയുള്ള വിവിധ തീയതികളില്‍ നിലവിലെ അംഗങ്ങള്‍ വിരമിക്കുന്ന സാഹചര്യത്തില്‍ 10 സംസ്ഥാനങ്ങളിലായാണ് ഈ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നാല് വീതം സീറ്റുകളിലും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതം സീറ്റുകളിലും, ജാര്‍ഖണ്ഡില്‍ രണ്ട് സീറ്റുകളിലും, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റുകളിലുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട സമയവിവരപ്പട്ടിക പ്രകാരം ജൂണ്‍ 1-ന് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 8 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂണ്‍ 9-ന് നടക്കും. ജൂണ്‍ 11 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ടാകും.

ജൂണ്‍ 18-ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ജൂണ്‍ 20 ശനിയാഴ്ചയോടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ബാലറ്റ് പേപ്പറില്‍ മുന്‍ഗണന രേഖപ്പെടുത്തുന്നതിനായി റിട്ടേണിംഗ് ഓഫീസര്‍ നല്‍കുന്ന പ്രത്യേക വയലറ്റ് നിറത്തിലുള്ള സ്‌കെച്ച് പെന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മറ്റ് പേനകള്‍ യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുരക്ഷിതവുമായി നടത്തുന്നതിനായി പ്രത്യേക നിരീക്ഷകരെ നിയമിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

മധ്യപ്രദേശില്‍ നിന്നുള്ള ദിഗ്വിജയ് സിംഗ്, കര്‍ണാടകയില്‍ നിന്നുള്ള എച്ച്.ഡി. ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ കാലാവധിയാണ് ഇതോടൊപ്പം അവസാനിക്കുന്നത്. അന്തരിച്ച ഷിബു സോറന്റെ നിര്യാണത്തെ തുടര്‍ന്ന് 2025 ഓഗസ്റ്റ് 4 മുതല്‍ ജാര്‍ഖണ്ഡില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കും.

ഇവര്‍ക്ക് പുറമെ അയോധ്യ രാമി റെഡ്ഡി അല്ല, പിള്ളി സുഭാഷ് ചന്ദ്രബോസ്, രാംഭായ് ഹര്‍ജിഭായ് മൊകാരിയ, ജോര്‍ജ്ജ് കുര്യന്‍, മഹാരാജ സനാജാവോബ ലീഷെംബ, വാന്‍വെയ്‌റോയ് ഖാര്‍ലൂഖി, നീരജ് ഡാംഗി, രാജേന്ദ്ര ഗെലോട്ട്, നബാം റെബിയ, ഇറണ്ണ കഡാഡി, കെ. വന്‍ലാല്‍വേന തുടങ്ങിയ അംഗങ്ങളും വിരമിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

---------------

Hindusthan Samachar / Sreejith S


Latest News