മൊറോക്കോയ്ക്ക് മുന്നിൽ പതറി ബ്രസീൽ; പ്രതിരോധത്തിൽ വൻ വിള്ളലുകൾ
Mexico, 14 ജൂണ് (H.S.) ഫിഫ ലോകകപ്പ് ഡെസ്ക്: ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഒത്തിണക്കമില്ലാത്ത പ്രകടനവുമായി അഞ്ചുതവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീൽ. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ വേഗതയ്ക്ക് മുന്നിൽ പലപ്പോഴും ബ്രസീലിയൻ പടയുടെ പ്രതിരോധം തകരുന
മൊറോക്കോയ്ക്ക് മുന്നിൽ പതറി ബ്രസീൽ; പ്രതിരോധത്തിൽ വൻ വിള്ളലുകൾ


Mexico, 14 ജൂണ് (H.S.)

ഫിഫ ലോകകപ്പ് ഡെസ്ക്: ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഒത്തിണക്കമില്ലാത്ത പ്രകടനവുമായി അഞ്ചുതവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീൽ. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ വേഗതയ്ക്ക് മുന്നിൽ പലപ്പോഴും ബ്രസീലിയൻ പടയുടെ പ്രതിരോധം തകരുന്ന കാഴ്ചയാണ് മത്സരത്തിൽ ഉടനീളം കാണാൻ കഴിഞ്ഞത്.

ആഫ്രിക്കൻ ഫുട്ബോളിന്റെ കരുത്ത് ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ തെളിയിച്ച മൊറോക്കോ, കാനറികളുടെ ദൗർബല്യങ്ങളെല്ലാം ആദ്യ മത്സരത്തിൽ തന്നെ കൃത്യമായി തുറന്നുകാട്ടി. കാസിമിറോ നയിച്ച ബ്രസീലിന്റെ മധ്യനിരയെ ഭയപ്പെടുത്തുന്ന വേഗതയോടെയാണ് മൊറോക്കോ കീറിമുറിച്ചത്. മധ്യനിരയിൽ ലൂക്കാസ് പക്വേറ്റയ്ക്ക് പന്ത് നഷ്ടമായപ്പോഴൊക്കെ ബ്രസീലിയൻ സെന്റർ ബാക്കുകളായ മാർക്വിന്യോസിനും ഗബ്രിയേലിനും നിലയുറപ്പിക്കാൻ കഴിയാതെ വെറും കാഴ്ചക്കാരാകേണ്ടി വന്നു.

ബ്രസീലിയൻ പ്രതിരോധനിരയിലെ വിള്ളലുകൾ പരമാവധി മുതലെടുത്തത് മൊറോക്കോയുടെ കൗമാരതാരം അയ്യൂബ് ബൗവാദിയാണ്. മത്സരത്തിന്റെ പതിനാലാം മിനിറ്റിലാണ് ബ്രസീലിന് ആദ്യമായി ഒരു ഗോൾ അവസരം പോലും ലഭിക്കുന്നത്. മൊറോക്കൻ മുന്നേറ്റങ്ങളിലെ തീവ്രതയ്ക്കും ഒത്തിണക്കത്തിനും മുന്നിൽ ബ്രസീൽ അക്ഷരാർത്ഥത്തിൽ പതറിപ്പോയി. എന്നാൽ ലഭിച്ച ഭൂരിഭാഗം അവസരങ്ങളും ഗോളാക്കി മാറ്റാൻ മൊറോക്കോയ്ക്ക് സാധിക്കാതെ പോയത് മാത്രമാണ് ബ്രസീലിന് വലിയൊരു നാണക്കേടിൽ നിന്ന് രക്ഷയായത്.

ഖത്തർ ലോകകപ്പിൽ സെമിഫൈനൽ വരെയെത്തി ചരിത്രം കുറിച്ച മൊറോക്കോയ്ക്ക്, ഫുട്ബോളിലെ വൻശക്തികളെ നിരന്തരം വെല്ലുവിളിക്കാൻ കെൽപ്പുണ്ടെന്നതിന്റെ പുതിയ തെളിവായി മാറി ഈ പ്രകടനം.

---------------

Hindusthan Samachar / Roshith K


Latest News