വിജയ് മുഖ്യമന്ത്രിയായത് 41 നിരപരാധികളുടെ ജീവന് പൊലിഞ്ഞ ദുരന്തത്തിന്റെ ചുവടുപിടിച്ച്; എഐഎഡിഎംകെ
Chennai, 11 ജൂലൈ (H.S.) തമിഴക വെട്രി കഴകം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെയും രൂക്ഷമായ ആക്രമണവുമായി അണ്ണാഡിഎംകെ. ക്രമസമാധാന തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി തുടങ്ങി വിവിധ മേഖലകളില്‍ വിജയ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അണ്ണ
edappadi


Chennai, 11 ജൂലൈ (H.S.)

തമിഴക വെട്രി കഴകം സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെയും രൂക്ഷമായ ആക്രമണവുമായി അണ്ണാഡിഎംകെ. ക്രമസമാധാന തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി തുടങ്ങി വിവിധ മേഖലകളില്‍ വിജയ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അണ്ണാഡിഎംകെ ആരോപിച്ചു.

കഴിഞ്ഞ ദിവസം കരൂരില്‍ നടന്ന പൊതുയോഗത്തില്‍ ഡിഎംകെയെ 'തിന്മ ശക്തി'യെന്നും അണ്ണാഡിഎംകെയെ 'തകര്‍ന്ന ശക്തി'യെന്നും വിശേഷിപ്പിച്ച മുഖ്യമന്ത്രി വിജയ്, ഇരു പാര്‍ട്ടികളും പാര്‍ട്ടി ഫണ്ട് പിരിവിന്റെ മറവില്‍ സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ അണിയറയില്‍ ഒത്തുകളിക്കുകയാണെന്ന് (കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയാണെന്ന്) ആരോപിച്ചിരുന്നു. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിച്ചതിനും ജില്ല സന്ദര്‍ശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞതിനും ഡിഎംകെയ്ക്കെതിരെ വിജയ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ദുരന്തത്തിലും അവര്‍ക്ക് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും കുറ്റപ്പെടുത്തി. ഇതിന് മറുപടിയുമായാണ് അണ്ണാഡിഎംകെ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ, 41 നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞ വലിയൊരു ദുരന്തത്തിന്റെ ചുവടുപിടിച്ചാണ് നിലവിലെ മുഖ്യമന്ത്രി അധികാരത്തിലേറിയതെന്ന് എഐഎഡിഎംകെ എക്സില്‍ കുറിച്ചു. അങ്ങനെയുള്ള ആളാണ് ഇപ്പോള്‍ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്നത്.

തങ്ങള്‍ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഡിഎംകെയ്ക്കെതിരെ ശക്തമായി പോരാടിയ പാര്‍ട്ടിയാണെന്നും ഇന്നും തികച്ചും സ്വതന്ത്രമായ പ്രതിപക്ഷമായിത്തന്നെയാണ് നിലകൊള്ളുന്നതെന്നും അണ്ണാഡിഎംകെ വ്യക്തമാക്കി. ഡിഎംകെയുടെ സഖ്യകക്ഷികളെ കൂറുമാറ്റിയും സ്വാധീനിച്ചും കേവലം 'രാഷ്ട്രീയ അവസരവാദം' മുതലെടുത്താണ് ടിവികെ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് അണ്ണാഡിഎംകെ കുറ്റപ്പെടുത്തി.

പാര്‍ട്ടി രൂപീകരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുഖ്യമന്ത്രി വിജയ് എത്ര സാധാരണ ജനങ്ങളെ നേരിട്ട് കണ്ടിട്ടുണ്ടെന്നും എന്ത് ജനകേന്ദ്രീകൃത രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തതെന്നും അണ്ണാഡിഎംകെ ചോദ്യമുയര്‍ത്തി.

'മുഖ്യമന്ത്രി വിജയ് കരൂരില്‍ പാട്ടുപാടി സമയം കളയുമ്പോള്‍, ഹ്യുണ്ടായിയുടെ 38,000 കോടി രൂപയുടെ വന്‍ നിക്ഷേപം തമിഴ്നാട്ടില്‍ നിന്ന് നഷ്ടപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു,' അണ്ണാഡിഎംകെ ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക നഷ്ടത്തിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി വെല്ലുവിളിച്ചു.

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സവും മോശം ക്രമസമാധാന നിലയും കാരണം ജനങ്ങള്‍ പ്രതിദിനം അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ ടിവികെ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതായും അണ്ണാഡിഎംകെ ആരോപിച്ചു. വരാനിരിക്കുന്ന ഉപതzരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ ശക്തി തെളിയിക്കുമെന്നും അണ്ണാഡിഎംകെ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News