എന്എഎല്എസ്എആറിലെ വിലക്കേണ്ട; ഇത് വിദ്യാര്ഥികളും ഞാനും തമ്മിലുള്ള വിഷയം; ബാര് കൗണ്സിലിനെ രൂക്ഷമായി വിമര്ശിച്ച് ചീഫ് ജസ്റ്റിസ്
New delhi, 14 ഓഗസ്റ്റ് (H.S.) വിദ്യാര്‍ഥികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് വിലക്കിയ ബാര്‍ കൗണ്‍സില്‍ തീരുമാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്‌റഅറിസ്. ഹൈദരാബാദിലെ നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (എന
Supreme Court


New delhi, 14 ഓഗസ്റ്റ് (H.S.)

വിദ്യാര്‍ഥികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് വിലക്കിയ ബാര്‍ കൗണ്‍സില്‍ തീരുമാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്‌റഅറിസ്. ഹൈദരാബാദിലെ നാഷനല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (എന്‍എഎല്‍എസ്എആര്‍) ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഈ വര്‍ഷം പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യരുതെന്ന ബാര്‍ കൗണ്‍സിലിന്റെ (ബിസിഐ) തീരുമാനത്തെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിമര്‍ശിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്നും ബാര്‍ കൗണ്‍സിലുകള്‍ക്ക് സുപ്രീം കോടതി പ്രത്യേക നിര്‍ദേശം നല്‍കി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ സുപ്രീം കോടതി വിശദീകരണം തേടി.

വിദ്യാര്‍ഥികള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ആര്‍ക്കും അവരെ തടയാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്‍എഎല്‍എസ്എആര്‍ നിയമ സര്‍വകലാശാലയിലെ 2026 ബാച്ച് ബിരുദധാരികളുടെ അഭിഭാഷകര്‍ പ്രവേശനം മരവിപ്പിച്ച ബിസിഐയുടെ സര്‍ക്കുലറില്‍ അതൃപ്തി പ്രകടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ എതിരെ ശിക്ഷാ നടപടികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കുലര്‍ പിന്‍വലിച്ചതായി ബിസിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഭൂരിഭാഗം വിദ്യാര്‍ഥികളും നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ദേശം പരിഷ്‌ക്കരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി. എന്‍എഎല്‍എസ്എആര്‍ നിയമ സര്‍വകലാശാലയിലെ 2026 ബിരുദധാരികളെ അഭിഭാഷകരായി ചേര്‍ക്കുന്നതില്‍ നിന്ന് സംസ്ഥാന ബാര്‍ കൗണ്‍സിലുകളെ വിലക്കുന്ന ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ മുന്‍ കത്താണ് ബിസിഐ വ്യാഴാഴ്ച പരിഷ്‌കരിക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും നിരപരാധികളാണെന്നും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കുന്ന പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിസിഐ ഈ മാറ്റത്തിന് തയ്യാര്‍.

'ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നിയമ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകളുടെയും സെക്രട്ടറിമാര്‍ക്കും ഇന്ന് അയച്ച കത്ത് കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് പരിഷ്‌ക്കരിക്കാന്‍ തീരമാനിച്ചത്. സമഗ്രമായ ചര്‍ച്ചയ്ക്ക് ശേഷം, 'ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും (2026 പാസായവര്‍) നിരപരാധികളാണെന്നും അനാദരവ് കാണിക്കുന്ന നീക്കത്തില്‍ പങ്കെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അംഗങ്ങള്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു' എന്ന് മനന്‍ കുമാര്‍ മിശ്ര പറഞ്ഞു.

നിയമസര്‍വകലാശാല ബിരുദദാന ചടങ്ങിലേക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ ക്ഷണിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ എന്‍എഎല്‍എസ്എആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും 2026ല്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ അഭിഭാഷകരായി എന്റോള്‍ ചെയ്യരുതെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) നിര്‍ദ്ദേശിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ പദവിയോട് ബഹുമാനമോ ആദരവോ ഇല്ലാത്ത ഒരു നിയമവിദ്യാര്‍ഥികള്‍ക്ക് ഉത്തരവാദിത്തമുള്ള അഭിഭാഷകനോ ന്യായാധിപനോ ആകാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേരത്തെ പ്രസ്താവന പുറത്തിറക്കിയത്.

---------------

Hindusthan Samachar / Sreejith S


Latest News