കുട്ടികളുടെ മിസ്സിങ് കേസ് കണ്ടെത്താന് ഡിഎന്എ തിരിച്ചറിയണം; അതിനായുള്ള സംവിധാനം വേണമെന്ന് സുപ്രീം കോടതി
New delhi, 19 ഓഗസ്റ്റ് (H.S.) കുട്ടികളെ കാണാതാകുന്ന കേസുകളില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. കാണാതായ കുട്ടികളെ തിരിച്ചറിയുന്നതിനും കുടുംബങ്ങളുമായി വേഗത്തില്‍ ഒന്നിപ്പിക്കുന്നതിനും വേണ്ടി ദേശീയ ഡിഎന്‍എ, ബയോമെട്രിക് തിരിച്ചറിയല്‍ സ
Supreme Court


New delhi, 19 ഓഗസ്റ്റ് (H.S.)

കുട്ടികളെ കാണാതാകുന്ന കേസുകളില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. കാണാതായ കുട്ടികളെ തിരിച്ചറിയുന്നതിനും കുടുംബങ്ങളുമായി വേഗത്തില്‍ ഒന്നിപ്പിക്കുന്നതിനും വേണ്ടി ദേശീയ ഡിഎന്‍എ, ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ശാസ്ത്രീയമായി തിരിച്ചറിയല്‍, കണ്ടെത്തല്‍, കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കല്‍ എന്നിവ സാധ്യമാക്കുന്നതിനായി ഡിഎന്‍എ, ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി ബുധനാഴ്ച കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്‍സിപിസിആറില്‍ നിന്നും പ്രതികരണം തേടി.

റീപക് കന്‍സാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും (എന്‍സിപിസിആര്‍) നോട്ടീസ് അയച്ചു. രാജ്യത്ത് കാണാതാകുന്ന കുട്ടികള്‍, ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍, കണ്ടെത്തിയ കുട്ടികള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ ദത്തെടുക്കലും കുട്ടികളെക്കടത്തും തടയുന്നതിനായി, ദത്തെടുക്കുന്നതിന് മുന്‍പ് കുട്ടിയുടെ ഡിഎന്‍എ വിവരങ്ങള്‍ ദേശീയ റെക്കോര്‍ഡുകളുമായി ഒത്തുനോക്കുന്നത് നിര്‍ബന്ധമാക്കുക.

ഉചിതമായ സുരക്ഷാ സംവിധാനങ്ങള്‍ക്കും സമ്മത പ്രോട്ടോക്കോളുകള്‍ക്കും വിധേയമായി, നിര്‍ബന്ധിത ഡിഎന്‍എ സാമ്പിള്‍ നടത്താന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാന്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക. കുട്ടികളെ കണ്ടെത്തല്‍, ഡിഎന്‍എ പരിശോധന, പുനരധിവാസം, നഷ്ടപരിഹാരം എന്നിവയ്ക്കായി കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക.

കാണാതായ കുട്ടികളുടെ എണ്ണം, ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍, സ്ഥാപിച്ച പൊരുത്തങ്ങള്‍, പൂര്‍ത്തിയാക്കിയ പുനഃഏകീകരണങ്ങള്‍, പ്രോസിക്യൂഷനുകള്‍ ആരംഭിച്ചത്, ഏറ്റെടുത്ത പുനരധിവാസ നടപടികള്‍ എന്നിവ വിശദീകരിക്കുന്ന ആനുകാലിക റിപ്പോര്‍ട്ട് സത്യവാങ്മൂലങ്ങള്‍ സുപ്രീം കോടതിയില്‍ അധികാരികളില്‍ നിന്ന് സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയുടെ ഐഡന്റിറ്റിയുടെ ആധികാരികത സ്ഥാപിക്കാനും നിയമവിരുദ്ധമായ ദത്തെടുക്കല്‍, കടത്ത്, തെറ്റായി ചിത്രീകരിക്കല്‍ എന്നിവ തടയാനും ഇത്തരം പരിശോധന സഹായിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. കാണാതായതും രക്ഷപ്പെടുത്തിയതുമായ കുട്ടികളുടെ ഡിഎന്‍എ, ബയോമെട്രിക് തിരിച്ചറിയലിനായി നിയമപരമായ സുരക്ഷാ സംവിധാനങ്ങളുടെ പിന്തുണയുള്ള ഒരു കേന്ദ്രീകൃത സംവിധാനം തയ്യാറാക്കാന്‍ കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News